ജെല്ലിക്കെട്ടും മങ്കമ്മപ്പോലീസും!

ആൾക്കൂട്ടത്തിനിടയിലൂടെ എന്റെ കയ്യും പിടിച്ച് മങ്കമ്മപ്പോലീസ് അതിശീഘ്രം നടന്നുതുടങ്ങി. കൂടെ അനുസരണയോടെ ഞാനും. അനൗൺസ്‌മെന്റ് തകർക്കുന്നുണ്ടായിരുന്നു. ഇളയദളപതി വിജയ് വക പൊൻമോതിരം, നടിപ്പിൻ നായകൻ സൂര്യ വക അഞ്ചു സൈക്കിൾ, മുതൽ അമൈച്വർ സ്റ്റാലിൻ അവർകൾ വക സ്കൂട്ടി… പിന്നെയും എന്തൊക്കെയോ. (Jallikattu Cultural Warrior Tradition).

Madurai Alankanalloor Jellikkattu

സമ്മാനത്തിനപ്പുറം: ജെല്ലിക്കെട്ട് ഒരു സംസ്കാരത്തിനായുള്ള പോരാട്ടം

സമ്മാനങ്ങൾക്ക് വേണ്ടിയല്ല ഇവർ മൈതാനത്തിൽ ഇറങ്ങിയിരിക്കുന്നത്. രക്തത്തിൽ അലിഞ്ഞുചേർന്ന ആചാരങ്ങളും, വിശ്വാസങ്ങളും, സംസ്ക്കാരത്തെ നിലനിർത്താനുള്ള പോരാട്ടങ്ങൾ ആയി മാറുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ ഒരു ജനത മുഴുവനും എത്തിച്ചേരുമ്പോൾ, ആദരവോയുടെയും ആവേശത്തോടെയും പുടീങ്കെടാ എന്നലറിവിളിച്ചു മാടിനെ മുതുകിലോ കൊമ്പിലോ പിടിച്ച് കീഴ്‌പ്പെടുത്തി വീരനാകാനുള്ള പ്രവണത ജെല്ലിക്കെട്ടിലെ ഓരോ യോദ്ധാവിന്റെയും മുഖത്തു കാണാം.

ജെല്ലിക്കെട്ട് എന്നത് ഒരു വിനോദം എന്നതിലുപരി ഒരു യോദ്ധാവിന്റെ കഴിവ് നിർണ്ണയിക്കാനുള്ള ചടങ്ങായി തമിഴ് ചരിത്രങ്ങളിൽ കാണാം. നാലായിരത്തോളം വർഷങ്ങൾ പഴക്കമുണ്ട് എന്ന് നിർണ്ണയിക്കപ്പെട്ട ഈ ചടങ്ങുകളുടെ ഏറ്റവും പഴക്കമുള്ള തെളിവുകൾ നീലഗിരിയിൽ കരിക്കിയൂർ പ്രദേശത്തുനിന്നുമാണ് കിട്ടിയിട്ടുള്ളത്.

മാടുകളെ മക്കളെപ്പോലെ പോറ്റിവളർത്തി, പരിശീലനവും കൊടുത്താണ് ഓരോ ഉടമയും അവയെ യുദ്ധസമാനമായ മൈതാനത്തേക്ക് കയറ്റിവിടുന്നത്. ഇക്കാലത്തു ചില ഉടമകൾ മാടുകൾക്ക് കള്ളും കഞ്ചാവും ഒക്കെ കൊടുത്ത് മൈതാനത്തു ഇറക്കാറുണ്ട് എന്നുള്ള ആക്ഷേപവും കേട്ടിട്ടുണ്ട്.

Jallikattu Cultural Warrior Tradition

വാടി, വടം, വേലി: ജെല്ലിക്കെട്ടിന്റെ വിവിധ രൂപങ്ങൾ

ജെല്ലിക്കെട്ടിനെ മഞ്ചുവിരട്ട്‌ എന്നാണ് നാടൻഭാഷയിൽ പറയാറ്. വാടി, വടം, വേലി എന്നിങ്ങനെ മൂന്നുതരത്തിലുള്ള ജെല്ലിക്കെട്ടുകൾ ആണുള്ളത്. മധുര അളങ്കനല്ലൂർ ജെല്ലിക്കെട്ടാണ് തെക്കൻ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ജെല്ലിക്കെട്ട്. ഇത് വാടി മഞ്ചുവിരട്ടാണ്. വാടിയിലേക്കുള്ള (അടച്ചുറപ്പുള്ള ചെറിയ മൈതാനം) വാതിലാണ് വാടിവാസൽ. അതുവഴിയാണ് മാടുകളൂം ആളുകളും കയറുന്നത്.

ഈ ജെല്ലിക്കെട്ട് കാണാനാണ് മങ്കമ്മപ്പോലീസ് എസ് ഐ എന്റെ കയ്യും പിടിച്ചോടിയത്. ലക്ഷ്യം അടുത്തുള്ള കെട്ടിടത്തിന്റെ മൊട്ടമാടി. ഉങ്കളുടെ പേരിൽ (മങ്കൈയമ്മൻ) കേരളാവിൽ നിറയെ കോവിലുകൾ ഇരുക്ക്. നീങ്കയേം ഇങ്കൈ പോലീസ് ചട്ടൈ എല്ലാം പോട്ടിട്ട് എന്ന എന്റെ വളിച്ച തമാശ അവർക്ക് റൊമ്പ പുടിച്ചാച്… നാൻ ഉങ്കളൈ മഞ്ചുവിരട്ടു കാമിക്കറേൻ, വാങ്കോ എന്ന ഓട്ടം അവസാനിച്ചത് അടുത്തുള്ള കെട്ടിടത്തിന്റെ ടെറസ്സിൽ.

Famous jellikkettu in tamilnadu

ജെല്ലിക്കെട്ടിനായുള്ള പ്രത്യേക കാളകൾ

അസാമാന്യ വലിപ്പമുള്ള കാളകൾ. കാങ്കേയം, ഉമ്പളചേരി, തിരുചെങ്ങോട്, പുലിയകുലം, പളമളായി, അളംബാദി എന്നിങ്ങനെ വിവിധജനുസ്സുകളിൽ പെട്ട പ്രത്യേകതരം കാളകൾ ആണ് ജെല്ലിക്കെട്ടിന് വരുന്നത്. അതിൽ കാങ്കേയം കാളകൾ ആണ് ഏറ്റവും പ്രശസ്തർ.

സംഘകാലത്തിന്റെ തുടക്കം മുതൽ ജെല്ലിക്കെട്ട് നടന്നുവന്നിരുന്നതായി രേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഭൂപ്രദേശത്തിനെ കുറിഞ്ചി, മുല്ലൈ, നെയ്തൽ, പാലൈ എന്നിങ്ങനെ തിണകളായി തിരിച്ചിരുന്നതിൽ മുല്ലൈത്തിണയിലെ കോനാർ വംശജർ ആണ് ആദ്യമായി ജെല്ലിക്കെട്ട് നടത്തിയത് എന്നാണു കണക്കാക്കുന്നത്.

ജെല്ലിക്കെട്ടും തമിഴ് ജനതയുടെ ചെറുത്തുനിൽപ്പും

പലതവണ നിരോധിക്കുകയും അനുവദിക്കുകയും ചെയ്യപ്പെട്ടിട്ടുള്ള ജെല്ലിക്കെട്ട് ഇന്നും തമിഴ്‌നാട്ടിലെ വിവിധഭാഗങ്ങളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നുണ്ട് എന്നത് തമിഴ് വീര്യത്തിന്റെ അണയാത്ത കെട്ടുറപ്പ് കാരണമാണ് എന്ന് 2017 ലെ സമരമുറകളിലൂടെ നാം കണ്ടതാണ്. ഫോട്ടോ കഴിഞ്ഞ വർഷത്തേതാണ്.

✍️ ജയൻ കൂടൽ

Profile: https://www.facebook.com/jayan.koodal.siju/

Website: ജയൻ കൂടൽ

Summary: Jallikattu Cultural Warrior Tradition

Jallikattu, more than just a spectacle, is deeply rooted in Tamil Nadu’s cultural and historical ethos. Practiced for over 4,000 years, this ancient bull-taming sport is a testament to Tamil valor, tradition, and rural identity. Far from being a mere entertainment event, Jallikattu celebrates the warrior spirit, where participants showcase strength and courage by attempting to tame specially bred bulls like Kangayam and Pulikulam.

Held predominantly in regions like Madurai, Alanganallur, and Palamedu, Jallikattu comes in forms such as Vadi, Veli and Vadam Jallikattu. These events are filled with raw energy, traditional rituals, and public enthusiasm. Bulls are often treated like family by their owners, trained rigorously, and revered with pride.

Jallikattu Cultural Warrior Tradition

Despite multiple bans and controversies over animal rights, the people of Tamil Nadu have time and again defended the event, citing its cultural importance and legacy. The 2017 mass protests exemplified the state’s unwavering support for Jallikattu as a symbol of Tamil identity and resistance. Today, it continues to thrive as an unbreakable link between the past and the present.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!