പുന്നത്തൂർ ആനക്കോട്ട – ഗുരുവായൂർ

ഏറ്റവും കൂടുതൽ നാട്ടാനകളെ ഒരുമിച്ച് കാണാൻ കഴിയുന്ന, നമുക്ക് തൊട്ടടുത്ത സ്ഥലമാണ് ഗുരുവായൂരിലെ പുന്നത്തൂർ ആനക്കോട്ട. ഒരു കാലത്ത് 86 ഓളം ആനകൾ വാണിരുന്ന ഇവിടെ ഇന്ന് 38 ഓളം ആനകൾ മാത്രം. (Punnathur Elephant Sanctuary Kerala).

എരണ്ടകെട്ടും, പാദരോഗവും, ശ്വാസകോശ രോഗവും, പ്രായാധിക്യവും മൂലം പല ആനകളും ഇവിടെ ചരിഞ്ഞിട്ടുണ്ട്. ഇടിമിന്നലേറ്റ് ഒരാന ചരിഞ്ഞിട്ടുണ്ട്. പാപ്പാന്മാർ മർദ്ദിച്ച് അർജുൻ എന്ന ആന ചരിഞ്ഞതായി 2007 ൽ വാർത്തകളിൽ കണ്ടിരുന്നു. മറ്റു സ്ഥലങ്ങളിൽ എഴുന്നെളളത്തിന് പോയപ്പോൾ രണ്ടാന ചരിഞ്ഞതായും അതിലൊരെണ്ണം കിണറ്റിൽ വീണാണ് ചരിഞ്ഞതെന്നും വായിച്ചിരുന്നു.

Punnathur Elephant Sanctuary Kerala

പുന്നത്തൂർ ആനക്കോട്ടയുടെ തുടക്കം

ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളെ സംരക്ഷിച്ചിരുന്നത് ഇന്നത്തെ ശ്രീവൽസം ഗസ്റ്റ് ഹൗസ് നിൽക്കുന്ന പറമ്പിലായിരുന്നു. പിൽക്കാലത്ത് പുന്നത്തൂർ കോവിലകത്തിന്റെ അവകാശത്തിലും എന്നാൽ റിസീവർ ഭരണത്തിലും ആയിരുന്ന പത്തേക്കർ കോട്ടപ്പറമ്പും കോവിലകവും, 1975 ൽ ക്ഷേത്രം ഒരുലക്ഷത്തി അറുപതിനായിരം രൂപക്ക് വിലക്കുവാങ്ങി ആനത്താവളം ആക്കുകയായിരുന്നു.

നാനൂറ് വർഷങ്ങളോളം പഴക്കമുള്ള കോവിലകവും, കോവിലകം വക ക്ഷേത്രവും, ക്ഷേത്രക്കുളവും എല്ലാം ഇപ്പോഴുമുണ്ട്. എന്നാൽ നശിക്കാറായി കിടക്കുകയാണെന്ന് മാത്രം.

തലപ്പിള്ളി രാജവംശത്തിലെ നാല് തായ് വഴികളിൽ സ്വതന്ത്രമായി ഭരിച്ചിരുന്ന കോവിലകമായിരുന്നു പുന്നത്തൂർ. പതിനെട്ട് ഏക്കറോളം വരുന്ന വിസ്തൃതമായിരുന്ന പ്രദേശമായിരുന്നു കോവിലകവും ചുറ്റുപറമ്പും. അതിൽ പത്തേക്കർ (9.75) സ്ഥലമാണ് ഇന്നത്തെ ആനക്കോട്ട. പ്രശ്നക്കാരെയും, മദപ്പാടുകാരെയും നിർത്തിയിരിക്കുന്നിടത്ത് നമുക്ക് പ്രവേശനമില്ല.

Punnathur Anakkotta

കേശവന്‍ മുതൽ നന്ദന്‍ വരെ: ആനകളുടെ കഥ

തുടക്കം 26 ആനകളിൽ നിന്നായിരുന്നു . ഇന്നത്തെ ശ്രീവൽസം (പഴയ കോവിലകം) പറമ്പിൽ നിന്നും ആനകളെ ആനക്കോട്ടയിലേക്ക് മാറ്റുന്ന സമയത്ത്, അതായത് 1975 ജൂൺ അവസാനം. പദ്മനാഭൻ ഇല്ലാതെ 20 ആനകളുടെ ഘോഷയാത്രയായി കേശവന്റെ നേതൃത്വത്തിൽ ഉദ്ഘാടനത്തിന് പോയി, കേശവൻ തിരികെ വന്ന് ക്ഷേത്രപ്പറമ്പിൽ തന്നെയായിരുന്നു. ആനക്കോട്ടയുടെ പുഷ്ക്കര സമയത്ത് ഏതാണ്ട് പത്തുവർഷ കാലയളവിൽ 86 ആനകൾ (വലുതും, ചെറുതുമായി) ഉണ്ടായിരുന്നു . ചിലർ 66 അല്ലെങ്കിൽ 68 എന്നൊക്കെ പറഞ്ഞിരുന്നത് കുട്ടിയാനകളെ കൂട്ടാതെയാണ് എന്ന് മുതിർന്ന പാപ്പാന്മാർ പറയുന്നു.

Punnathur Elephant Sanctuary Kerala

1938 ൽ സാക്ഷാൽ ഗുരുവായൂർ കേശവനെ തൃശൂർ പൂരത്തിന് 25 രൂപ അഡ്വാൻസ് നൽകി കരാറാക്കിയെങ്കിലും മദപ്പാട് തടസ്സമായി കേശവന് പോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിലും പള്ളിനേർച്ചകളിലും തൃശൂർ പൂരത്തിലും കേശവൻ തല ഉയർത്തിപ്പിടിച്ചുനിന്ന ചരിത്രം നമുക്കറിയാം.

കേശവന്റെ പിൻഗാമികളായ രാജശേഖരൻ, സിദ്ധാര്‍ത്ഥന്‍, കൃഷ്ണനാരായണന്‍, ഗോപീകൃഷ്ണന്‍ തുടങ്ങി അനവധിപ്പേരാണ് തൃശൂർ പൂരത്തിൽ തിടമ്പ് ഏറ്റുന്നത്. അവരിൽ പിന്മുറക്കാരനായ, ഏഷ്യയിലെ ഏറ്റവും തൂക്കം (ഏഴര ടൺ) കൂടിയ 52 കാരനായ ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന്റെ തിടമ്പ് വീരൻ.

✍️ ജയൻ കൂടൽ

Profile link: https://www.facebook.com/jayan.koodal.siju/

Website: https://jkdrive.in/ 

Summary: Punnathur Elephant Sanctuary Kerala

Punnathur Elephant Sanctuary, located near Guruvayur, Kerala, is one of the few places where a large number of temple elephants can be seen together. Once home to over 86 elephants, the sanctuary now shelters around 38. Several elephants have died over the years due to ailments like foot and respiratory diseases, old age, lightning strikes, and in some cases, alleged mistreatment. Originally, temple elephants were kept at the site of the present-day Sreevalsam Guest House.

Punnathur kotta temple

In 1975, the temple acquired 9.75 acres of the historic Punnathur Palace compound for ₹1.6 lakh to establish the sanctuary. The 400-year-old palace and temple still stand, though in poor condition. Elephants like the legendary Guruvayur Keshavan and his successors have played significant roles in temple festivals, especially Thrissur Pooram. Among them, Guruvayur Nandan, the heaviest elephant in Asia, is a current icon. The sanctuary remains a vital cultural and religious center, though access is restricted in some areas.

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!